വിഷം കുത്തിവച്ചുള്ള വധശിക്ഷ
From Wikipedia, the free encyclopedia
വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ ബാർബിച്യുറേറ്റ്, ശരീരം തളർത്തുന്ന ഒരു മരുന്ന്, പൊട്ടാസ്യം ക്ലോറൈഡ് എന്നീ മരുന്നുകളാണുപയോഗിക്കുക. അതിവേഗം മരണമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വിഷം കുത്തിവയ്ക്കൽ എന്ന പ്രയോഗം ദയാവധത്തിനെയും അത്തരത്തിലുള്ള ആത്മഹത്യകളെയും വിവക്ഷിക്കാം. വധിക്കപ്പെടേണ്ടയാളെ യഥാക്രമം ഉറക്കുകയും, ശ്വാസം നിർത്തുകയും, ഹൃദയസ്തംഭനമുണ്ടാക്കുകയുമാണ് ഈ മരുന്നുകൾ ചെയ്യുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമാണ് താരതമ്യേന വേദന കുറവും മനുഷ്യത്വപരവുമാണെന്ന ചിന്തയിൽ ഈ മാർഗ്ഗത്തിന് പ്രാമുഖ്യം ലഭിച്ചത്.
1888 ജനുവരി 17-ന് ജൂലിയസ് മൗണ്ട് മേയർ എന്നയാളാണ് ഈ മാർഗ്ഗം മുന്നോട്ടുവച്ചത്. [1] ന്യൂ യോർക്കിലെ ഒരു ഡോക്ടർ ഇത് തൂക്കിക്കൊലയേക്കാൾ ചെലവു കുറഞ്ഞതാണെന്ന് വാദിച്ചു. [2] ബ്രിട്ടനിലെ റോയൽ കമ്മീഷൻ ഈ മാർഗ്ഗം പരിഗണിച്ചെങ്കിലും (1949–53) ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ എതിർപ്പുകാരണം തള്ളിക്കളയുകയുണ്ടായി. [2]
1977 മേയ് 11-ന് ഓക്ലഹോമയിലെ മെഡിക്കൽ എക്സാമിനർ ജേയ് ചാപ്മാൻ വേദന കുറഞ്ഞ ഒരു പുതിയ വധശിക്ഷാ രീതി (ചാപ്മാൻസ് പ്രോട്ടോക്കോൾ) മുന്നോട്ടുവച്ചു. സിരയിലേക്ക് സലൈൻ കൊടുക്കുന്ന ഒരു ഡ്രിപ്പ് തുടങ്ങിയശേഷം അതിവേഗം പ്രവർത്തിക്കുന്ന ഒരു ബാർബിച്യുറേറ്റ് മരുന്നും പേശികളെ തളർത്തുന്ന ഒരു മരുന്നും അതിൽ കുത്തിവയ്ക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. [3] അനസ്തീഷ്യ വിദഗ്ദ്ധൻ സ്റ്റാൻലി ഡ്യൂഷ് അംഗീകരിച്ച ശേഷം ബിൽ വൈസ്മാൻ എന്ന പാതിരി ഈ മാർഗ്ഗം ഒക്ലഹോമയിലെ നിയമസഭയിൽ അവതരിപ്പിച്ചു. [4] ഇത് വളരെപ്പെട്ടെന്ന് അംഗീകരിക്കപ്പെട്ടു. അതിനു ശേഷം 2004-നുള്ളിൽ വധശിക്ഷ നടപ്പിലാക്കുന്ന 38 അമേരിക്കൻ സംസ്ഥാനങ്ങളിൽ 37 എണ്ണത്തിലും ഇത് ഉപയോഗത്തിൽ വന്നു. [3] On August 29, 1977,[5] 1982 ഡിസംബർ 7-ന് ടെക്സാസ് സംസ്ഥാനത്താണ് വിഷം കുത്തിവയ്ക്കൽ ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയത്. ചാൾസ് ബ്രൂക്ക്സ് ജൂനിയർ എന്നയാളായിരുന്നു ശിക്ഷിക്കപ്പെട്ടത്. [6]
ചൈന 1997-ലും, ഗ്വാട്ടിമാല 1998-ലും, ഫിലിപ്പീൻസ് 1999-ലും, തായ്ലാന്റ് 2003-ലും, തായ് വാൻ 2005-ലും ഈ മാർഗ്ഗം സ്വീകരിച്ചു. [7] വിയറ്റ്നാം ഇപ്പോൾ ഈ മാർഗ്ഗം ഉപയോഗിക്കുന്നുണ്ടത്രേ.[8] ഫിലിപ്പീൻസിൽ മരണശിക്ഷ പിന്നീട് ഇല്ലാതെയാക്കി.
നാസി ജർമനിയുടെ T-4 ദയാവധ പദ്ധതി മറ്റു മാർഗങ്ങളോടൊപ്പം വിഷം കുത്തിവയ്ക്കലും "ജീവിക്കാനർഹതയില്ലാത്ത ജീവിതങ്ങളെ" ഇല്ലാതാക്കാൻ ഉപയോഗിച്ചിരുന്നു. .
ദയാവധങ്ങൾക്കായും മരണശിക്ഷയ്ക്കുപയോഗിക്കുന്ന അതേ രീതിയാണ് പിന്തുടരപ്പെടുന്നത്. [9]