ഷേബാ രാജ്ഞി
From Wikipedia, the free encyclopedia
ബൈബിളിൽ പരാമർശിക്കുന്ന ഒരു കഥാപാത്രമാണ് ഷേബാ രാജ്ഞി. സോളമൻ ചക്രവർത്തിയെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട കഥയിൽ ജൂത, ക്രൈസ്തവ, അറേബ്യൻ, എത്യോപ്പിയൻ മേഖലകളിൽ വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്.ഷേബയിലെ രാജ്ഞി എന്നതാണ് വിവക്ഷ. ഖുർആനിൽ ഇവരെ ബൽക്കീസ് രാജ്ഞി എന്നാണ് പരാമർശിക്കുന്നത്.[1]
ഷേബ രാജ്ഞി (מַלְכַּת־שְׁבָא,[2] "malkat-šəḇā" in the Hebrew Bible, βασίλισσα Σαβὰ in the Septuagint,[3] Syriac ܡܠܟܬ ܫܒܐ,[4] Ethiopic ንግሥተ፡ሳባእ፡[5]) ജറുസലേമിലേക്ക് വലിയ ആഡംബരങ്ങളോടെയാണ് സോളമൻ ചക്രവർത്തിയെ കാണാൻ വന്നത്.സുഗന്ധ ദ്രവ്യങ്ങളും ഒട്ടകങ്ങളും ധാരാളം സ്വർണ്ണവും മൂല്യരത്നങ്ങളുമെല്ലാമുണ്ടായിരുന്നു " (I Kings 10:2). (10:10; II Chron. 9:1–9) അവർ സോളമൻ ചക്രവർത്തിയോട് ചോദ്യങ്ങൾ ചോദിച്ചു.സോളമൻ എല്ലാത്തിനും തൃപ്തികരമായ മറുപടിയും നൽകി.അവർ സമ്മാനങ്ങൾ പരസ്പരം കൈമാറി.[6]