സാമുവൽ പാറ്റി വധം
From Wikipedia, the free encyclopedia
ഫ്രാൻസിലെ സ്കൂൾ അധ്യാപകനായിരുന്ന 47 വയസുകാരൻ സാമുവൽ പാറ്റി 2020 ഒക്ടോബർ 16 ന് ദാരുണമായി പാരീസിന്റെ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ്-സൈന്റ്-ഹോണറൈനിൽ വച്ച് കൊല്ലപ്പെട്ട സംഭവമാണ് സാമുവൽ പാറ്റി വധം. ഷാർലി എബ്ദോ എന്ന പാരീസിലെ മാസികയിൽ പ്രസിദ്ധീകരിച്ച പ്രവാചകനായ മുഹമ്മദ് നബിയുടെ കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ചതാണ് കൊലപാതകത്തിനും ശിരഛേദത്തിനും കാരണമായത്.[1][2][3][4]ഇസ്ലാമിക ഭീകരവാദിയാൽ അദ്ദേഹം ശിരഛേദം ചെയ്യപ്പെടുകയാണുണ്ടായത്. മുഹമ്മദ് നബിയെ നഗ്നനായി ചിത്രീകരിച്ച ഒരു കാർട്ടൂൺ ഉൾപ്പെടെ ക്ലാസിൽ കാണിച്ചിരുന്നു.[5] 2020 ൽ ഫ്രാൻസിൽ നടന്ന അഞ്ചാമത്തെ ആക്രമ സംഭവമാണിത്.
സാമുവൽ പാറ്റി വധം | |
---|---|
Islamic terrorism in Europe എന്നതിന്റെ ഭാഗം | |
സ്ഥലം | Conflans-Sainte-Honorine, Yvelines, France |
തീയതി | 16 ഒക്ടോബർ 2020 (2020-10-16) |
ആക്രമണത്തിന്റെ തരം | Decapitation |
ആയുധങ്ങൾ | കത്തി |
സാമുവൽ പാറ്റി | |
Assailant | അബ്ദുല്ലാഖ് അൻസൊറോവ് |
ഉദ്ദേശ്യം | Jihadism, Islamic extremism |
കുറ്റവാളി, ചെചെൻ വംശജനും 18 കാരനുമായ റഷ്യൻ മുസ്ലീം വംശജനായ അഭയാർഥി അബ്ദുല്ലാഖ് അബൂയിഡോവിച്ച് അൻസോറോവ് പാറ്റിയെ കത്തികൊണ്ട് കുത്തിക്കൊന്നതിനുശേഷം ശിരശ്ചേദം നടത്തി. മിനിറ്റുകൾക്ക് ശേഷം അൻസോറോവിനെ പോലീസ് വെടിവച്ച് കൊന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ക്ലാസ്സിൽ പാറ്റി മുഹമ്മദിനെ സഭ്യമല്ലാതെ ചിത്രീകരിച്ചതുൾപ്പെടെയുള്ള ചാർലി ഹെബ്ഡോ കാർട്ടൂണുകൾ തന്റെ വിദ്യാർത്ഥികളെ കാണിച്ചുവെന്നതാണ് കൊലയുടെ കാരണമായി പറയുന്നത്.
സംഭവം ഇസ്ലാമിക ഭീകരാക്രമണമാണത്തിന്റെ ഉത്തമോദാഹരണമാണെന്നും കുട്ടികളെ ആവിഷ്ക്കാര സ്വാതന്ത്ര്യം പഠിപ്പിച്ചതിനാലാണ് ഞങ്ങളുടെ സ്വദേശി കൊല്ലപ്പെട്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അടുത്ത കാലത്തായി ഫ്രാൻസിൽ നടന്ന നിരവധി ആക്രമണങ്ങളിലൊന്നായ ഈ കൊലപാതകം, ഫ്രഞ്ച് സമൂഹത്തിലും രാഷ്ട്രീയത്തിലും ചർച്ചകൾക്ക് വഴിയൊരുക്കി.