മുത്തു (ചലച്ചിത്രം)

1998ൽ കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചലച്ചിത്രം From Wikipedia, the free encyclopedia

മുത്തു (ചലച്ചിത്രം)
Remove ads

കെ എസ് രവികുമാർ സംവിധാനം ചെയ്ത 1995 ലെ ഇന്ത്യൻ തമിഴ് ഭാഷാ ചലച്ചിത്രമാണ് മുത്തു . മലയാള ചലച്ചിത്രമായ തേന്മാവിൻ കൊമ്പത്ത് (1994) എന്ന ചലച്ചിത്രത്തിന്റെ റീമേക്കാണ് ഇത്. രജനീകാന്ത്, മീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്മാനാണ് .

വസ്തുതകൾ മുത്തു, സംവിധാനം ...

1995 ഒക്ടോബർ 23 ന് ദീപാവലി സമയത്ത് മുത്തു പുറത്തിറങ്ങി. വാണിജ്യപരമായി, ഈ ചലച്ചിത്രം വലിയ വിജയം നേടി. അക്കാലത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി ഈ ചിത്രം മാറി, 175 ദിവസത്തിലധികം തമിഴ്‌നാട്ടിലുടനീളം തീയറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മുത്തുവിന്റെ ഡബ്ബ് ചെയ്ത ജാപ്പനീസ് പതിപ്പ് 1998 ൽ പുറത്തിറങ്ങി. ജപ്പാനിലും ചിത്രം വലിയ വിജയമായിരുന്നു.[1]

Remove ads

കഥാസംഗ്രഹം

ശിവകാമി അമ്മാളുടെ സമീനിൽ ജോലി ചെയ്യുന്ന, അമ്മാളുടെ മകനായ രാജാ മലയസിംഹന്റെ കുതിരകളെ പരിപാലിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യനാണ് മുത്തു. സമീൻ കുടുംബത്തോട് ഏറെ കൂറ് പുലർത്തിയിരുന്ന ജോലിക്കാരിൽ ഒരാളാണ് മുത്തു. ഈ സമയത്ത് മുത്തുവും രാജയും യാദൃച്ഛികമായി ഒരു നാടകം കാണാൻ ഇടയാവുകയും നാടകത്തിൽ അഭിനയിച്ച രംഗനായകി എന്ന നടിയുമായി രാജ പ്രണയത്തിലാവുകയും ചെയ്യുന്നു. ഇതേ നേരത്ത് രാജയുടെ മാതുലനായ അമ്പലത്താർ, രാജയെ തന്റെ മകളായ പത്മിനിയുമായി വിവാഹം നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

രംഗനായകിയുടെ നാടകസംഘം ഈ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയും തുടർന്ന് രാജ, തന്റെ സമീനിൽ എല്ലാ നാടകക്കാർക്കും ജോലി നൽകുകയും ചെയ്യുന്നു. എന്നാൽ ഇതേ സമയത്ത് മുത്തുവും രംഗനായകിയും പ്രണയത്തിലാവുകയും ശിവകാമി ഈ കാര്യം അറിയുകയും ചെയ്യുന്നു. സമിനിൽ ജോലി ചെയ്യുന്ന അംബലത്താറിന്റെ ചാരനായ കാളി, സമീനിലെ സംഭവങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുന്നു. മുത്തു രംഗനായകിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്ന് കാളി രാജയോട് കള്ളം പറയുന്നു. ഇത് രാജയെ പ്രകോപിതനാക്കുകയും കാളി മുത്തുവിനെ അടിക്കുകയും തുടർന്ന് മുത്തുവിനോട് സമിനിൽ നിന്ന് വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. മകന്റെ പ്രവൃത്തിയിൽ കുപിതയായ ശിവകാമി, മുത്തുവും രംഗനായകിയും പ്രണയത്തിലായിരുന്നെന്ന വിവരം രാജയെ അറിയിക്കുകയും രാജ അത്ഭുതപ്പെടുകയും ചെയ്യുന്നു. ശിവകാമിയുടെയും രാജയുടെയും സ്വത്തിന്റെ യഥാർത്ഥ ഉടമ മുത്തു ആണെന്ന് അവർ വെളിപ്പെടുത്തുന്നു.

മുത്തുവിന്റെ പിതാവ് സമീന്ദറാണ് എല്ലാ സ്വത്തുക്കളുടെയും യഥാർത്ഥ ഉടമയെന്ന് കാണിക്കുന്ന ഒരു ഫ്ലാഷ്ബാക്കിലേക്ക് കഥ നീങ്ങുന്നു. രാജശേഖർ സമീന്ദാറിന്റെ ബന്ധുവാണ്. ശിവകാമി രാജശേഖറിനെ വിവാഹം കഴിച്ചു. അവരുടെ മകൻ രാജയെ കുട്ടികളില്ലാത്തതിനാൽ ജമീന്ദാർ ദത്തെടുത്തു. പിന്നീട് സമീന്ദാറിന്റെ ഭാര്യ ഒരു കുഞ്ഞിനെ പ്രസവിച്ച് മരിക്കുന്നു. ഈ സമയം രാജശേഖറും അമ്പലത്താറും സമീന്ദാറിന്റെ സ്വത്തുകൾ ചുറ്റുമുള്ള ആളുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള ഈ ആശങ്കകൾ അറിയുന്ന സമീന്ദർ രാജശേഖറിനും കുടുംബത്തിനും എല്ലാ സ്വത്തുക്കളും നൽകാനും മകൻ മുത്തുവിനൊപ്പം സ്ഥലം വിടാനും തീരുമാനിക്കുന്നു. എന്നാൽ ശിവകാമി തന്റെ ഭർത്താവിനോട് കുറ്റം സമ്മതിക്കുകയും കുറഞ്ഞത് മകനെ നൽകണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ അവനെ വളർത്തുകയും ചെയ്യുന്നു. ജമീന്ദർ മുത്തുവിനെ ശിവകാമിക്ക് കൈമാറുന്നു, പക്ഷേ ഒരു സാധാരണ മനുഷ്യനായിട്ടാണ് അവനെ വളർത്തേണ്ടത്, ഒരു ജമീന്ദറായിട്ടല്ലെന്ന് പറയുന്നു. ഇത് പറഞ്ഞതോടെ ശിവകാമി സമ്മതിക്കുന്നു. തന്റെ ക്രൂരമായ പ്രവർത്തനങ്ങളെക്കുറിച്ച് രാജശേഖറിന് അപമാനം തോന്നുകയും, ജമീന്ദാറിന്റെ മാന്യമായ പെരുമാറ്റം കണ്ട് ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. സമീന്ദർ ആ നാടു വിട്ട് മറ്റൊരു പട്ടണത്തിലേക്ക് മാറുന്നു. ശിവകാമി ഉടൻതന്നെ ജമീന്ദാറിന്റെ മകൻ മരിച്ചുപോയെന്ന് എല്ലാവരേയും അറിയിക്കുന്നു.

ഇപ്പോൾ സമീന്ദാർ ഒരു മരത്തിനു കീഴിൽത്തന്നെയാണ് ജീവിക്കുന്നതെന്ന് രാജയോട് ശിവകാമി പറയുന്നു. ശിവകാമിയും രാജയും തമ്മിലുള്ള സംഭാഷണം കേൾക്കുന്ന കാളി അമ്പലത്താറിനെ അറിയിക്കുന്നു. ഇതോടെ രാജയെ കൊല്ലാനും കുറ്റം മുത്തുവിനുമേൽ ചുമത്താനും അമ്പലത്താർ തീരുമാനിക്കുന്നു. എന്നാൽ രാജയെ സമീന്ദാർ രക്ഷിക്കുകയും തുടർന്ന് രാജ പത്മിനിയെ വിവാഹം ചെയ്യുകയും ചെയ്യുന്നു. ഒടുവിൽ, മുത്തു എല്ലാ സത്യവും അറിയുകയും പിതാവിനെ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിലും മുത്തു അവിടെയെത്തുന്നതിനുമുമ്പ് അദ്ദേഹം അവിടെ നിന്ന് പോകുന്നു. തന്റെ പിതാവ് തന്നെ ഇഷ്ടപ്പെടുന്നില്ലേ എന്ന് അദ്ദേഹം ശിവകാമിയോട് ചോദിക്കുന്നു, ഒപ്പം പോകുമ്പോൾ അദ്ദേഹത്തെ അനുഗ്രഹിക്കാമായിരുന്നുവെന്ന് ഖേദിക്കുന്നു. പെട്ടെന്ന് ഒരു കാറ്റിൽ, പിതാവിന്റെ മേലങ്കി വായുവിൽ പറന്ന് അവന്റെ മേൽ വീഴുന്നു. മുത്തു അതിനെ അനുഗ്രഹത്തിന്റെ അടയാളമായി കണക്കാക്കുകയും നിശ്ശബ്ദമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. മുത്തു പുതിയ സമീന്ദാറായി മാറുന്നുവെങ്കിലും ഒരു തൊഴിലാളിയായിത്തന്നെ മാറാൻ തീരുമാനിക്കുന്നു.

Remove ads

അഭിനേതാക്കൾ

ഓപ്പണിംഗ് ക്രെഡിറ്റുകളിൽ കാണുന്നത് പോലെ:[2]

Remove ads

ശബ്‌ദട്രാക്ക്

വസ്തുതകൾ മുത്തു, ശബ്ദട്രാക്ക് by എ.ആർ. റഹ്മാൻ ...

വൈരമുത്തു രചിച്ച വരികൾക്കൊപ്പം എ ആർ റഹ്മാനാണ് ശബ്ദട്രാക്കിന് ഈണമിട്ടത്. റഹ്മാൻ സംഗീതം നൽകിയ ആദ്യത്തെ രജനീകാന്ത് ചിത്രമാണ് മുത്തു.[5] ഈ സിനിമയുടെ ശബ്‌ദട്രാക്ക് വലിയ വിജയമായിത്തീർന്നിരുന്നു. ചിത്രം ജാപ്പനീസ് ഭാഷയിൽ റിലീസ് ചെയ്തപ്പോൾ റഹ്മാന് ജപ്പാനിലും ജനപ്രീതി ലഭിച്ചു. മുത്തു മഹാരാജ എന്ന് പേരിട്ടിരുന്ന ഹിന്ദി പതിപ്പിന് പി കെ മിശ്ര എഴുതിയ വരികളായിരുന്നു ഉണ്ടായിരുന്നു. കുലുവാലിലേ എന്ന ഗാനത്തിൽ ഇരയിമ്മൻ തമ്പി രചിച്ച "ഓമനത്തിങ്കൾക്കിടാവോ " എന്ന ഗാനത്തിന്റെ ഭാഗം ഉപയോഗിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ #, ഗാനം ...

ഡയലോഗായ "നാൻ എപ്പോ വരുൻ എപ്പാഡി വരുവേനു യാരുക്കും തെരിയത്തു. അനാ വരവേണ്ടിയ നേരത്തിലെ കറക്ടാ വരുവേൻ" എന്നത് ജനപ്രിയമായി.[6]

ജനപ്രിയ സംസ്കാരത്തിൽ

  • ചിത്രത്തിലെ വിവിധ രംഗങ്ങളും ഗാനങ്ങളും ഉണ്ണിത്തതിൽ എന്നൈ കൊടുതൻ (1998), എത്തിരി (2004), [7] തിരുവണ്ണാമലൈ (2008) തുടങ്ങിയ ചിത്രങ്ങളിൽ പാരഡി ചെയ്തിട്ടുണ്ട്.
  • ചിത്രത്തിലെ ഫൂട്ടേജ് ഫ്രഞ്ച് സിനിമയായ പ്രീറ്റ് മോയി ടാ മെയിൻ (ലെൻഡ് മി യുവർ ഹാൻഡ്) ഉപയോഗിച്ചു.[8]
  • തലക്കെട്ട് (ജൊകു) സയൊനര, ജെത്സുബൊഉ-തറവാടി ഗാനം ഒരുവൻ ഒരുവൻ ഡാൻസ് രംഗം ഒരു പാരഡിയാക്കി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
  • ശിവാജി എന്ന സിനിമയുടെ പശ്ചാത്തലസംഗീതം.
Remove ads

അവലംബം

പുറം കണ്ണികൾ

ഗ്രന്ഥസൂചിക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads