ഭൂമിശാസ്ത്രം
From Wikipedia, the free encyclopedia
Remove ads
ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം(ആംഗലേയം: Geography). ആധുനികഭൂമിശാസ്ത്രം ഭൂമിയുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളെയും, മനുഷ്യന്റെ ഇടപെടൽ മൂലമോ പ്രകൃത്യാലുണ്ടാവുന്നതോ ആയ എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും ഉൾപ്പെടെ, ഉൾക്കൊന്നുന്ന ശാസ്ത്രശാഖയാണ്. ഭൂമിശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, ഭൗതിക ഭൂമിശാസ്ത്രവും സാമൂഹിക ഭൂമിശാസ്ത്രവു[ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രം സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, ഭൂമിയിൽ മനുഷ്യനല്ലാതെ ഒരുപാട് ജീവ ജാലങ്ങൾ വേറെയുമുണ്ട് അത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകൾ) ഗവേഷണങ്ങൾ നടത്തുന്നു.
Remove ads
ഇതും കാണുക
[ പൈതൃകങ്ങളിലൂടെ.. എൻ്റെ നാട് ]
സെൻ്റ്: ജോസഫ് ചർച്ച് എസ്റ്റേറ്റും പടി അലനല്ലൂർ
അലനല്ലൂരിലെ ആദ്യത്തെ ക്രിസ്തീയ ദേവാലയമായി അൻപത് വർഷം പഴക്കമുള്ള സെൻ്റ്: ജോസഫ് ചർച്ച് സ്ഥിതി ചെയ്യുന്നത് അലനല്ലൂർ പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് അരക്കു പറമ്പ് റോഡിലൂടെ ഒരു കിലോ മീറ്ററോളം ദൂരം സഞ്ചരിച്ചാൽ എസ്റ്റേറ്റുംപടി എന്ന സ്ഥലത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള ഈ ദേവാലയമുള്ളത്. 1972 ൽ കോട്ടയം കുറവിലങ്ങാട് നിന്നും കുടിയേറി വന്ന വലിയ വീട്ടിൽ കുട്ടിച്ചേട്ടൻ എന്ന ജോസഫും, ഭാര്യ ഏലിയാമ്മയും എട്ട് മക്കളുമടങ്ങുന്ന പത്ത് പേരുള്ള കുടുംബം അലനല്ലൂർ എസ്റ്റേറ്റും പിടയിൽ കല്ലടി ഹംസ ഹാജിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ എസ്റ്റേറ്റിൽ നിന്നും മൂന്ന് ഏക്കർ സ്ഥലം വാങ്ങി ഇവിടെ കാർഷികവൃത്തിയുമായി ഉപജീവനം നയിച്ച് ജീവിതമാരംഭിച്ചു.തുടർന്ന് 1973 ൽ ചൂളപ്പറമ്പിൽ ത്രേസ്യാമ്മ, ജോസഫ് വെള്ളപ്പാട്ട് എന്നീ രണ്ട് കുടുംബങ്ങൾകൂടി കുടിയേറി വന്ന് കുറച്ച് സ്ഥലങ്ങൾ കൂടി വാങ്ങി ഒരുമിച്ച് താമസമാക്കി. ക്രിസ്തീയ വിശ്വാസ പ്രകാരമുളള പ്രാർത്ഥനാ കാര്യങ്ങൾക്കും, വിവാഹങ്ങൾക്കുമെല്ലാം അന്ന് കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഫൊറോന പള്ളി മാത്രമേ ആശ്രയ മായി ഉണ്ടായിരുന്നുള്ളൂ ആ സാഹചര്യത്തിലാണ് സമുദായത്തിന് സ്വന്തമായി ഒരു പള്ളി പണിയുന്നതിന്ന് പൊറ്റശ്ശേരി ഫൊറോന പള്ളിക്കു കീഴിൽ ഒരു പള്ളി പണിയാനായി സഭയിൽ നിന്ന് അനുമതി വാങ്ങിച്ചു പള്ളിക്കായി അര ഏക്കർ സ്ഥലം വെള്ളപ്പാട്ട് ജോസഫ്, ചൂളപ്പറമ്പിൽ ത്രേസ്യാമ്മ എന്നീ വ്യക്തികൾ സൗജന്യമായി നൽകി യ സ്ഥലത്ത് ആസ്ബറ്റോസ് ഷീറ്റ് ഇട്ട ഒരു ഷെഡ്ഡ് പോലെയായിരുന്നു അന്ന് പള്ളി നിർമ്മിച്ചത് അൽപ സ്ഥലം സെമിത്തേരിക്കായും മാറ്റിവെച്ചു.1974 ൽ പാലക്കാട് രൂപത നിലവിൽ വരികയും അതേ വർഷം തന്നെ മെയ് മാസത്തിൽ പാലക്കാട് രൂപതാ മെത്രാൻ ജോസഫ് ഇരു മ്പൻ തറക്കല്ലിട്ട് പള്ളിപണി തുടങ്ങി 1975 ൽ ജോസഫ് ഇരുമ്പൻ ബിഷപ്പ് വെഞ്ചരിപ്പ് നടത്തി ഇടവകക്കാർക്കായി പള്ളി തുറന്ന് കൊടുക്കുകയും ചെയ്തു.പരിസരവാസികളായ നാനാ ജാതി മതസ്ഥരുടെയും സാന്നിധ്യത്തിൽ ആഘോഷമായിട്ടായിരുന്നു അന്ന് ആ കർമ്മങ്ങൾ നടന്നത്. പള്ളിയിലെ ആദ്യ വികാരിയായി ഫാ.ജോസഫ് ഇരുമ്പനായിരുന്നു ഏറെക്കാലം ഉണ്ടായിരുന്നത് എല്ലാ ഞായറാഴ്ചകളിലും, ബുധനാഴ്ചകളിലുമാണ് പള്ളിയിൽ കുർബാന പ്രാർത്ഥനകൾ നടക്കുന്നത് കൂടാതെ ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിലും പ്രാർത്ഥനാ ചടങ്ങുകളുണ്ട്. 2002-3 കാലത്താണ് പള്ളിയോട് ചേർന്നുള്ള ഒന്നര ഏക്കർ സ്ഥലം കൂടി പള്ളിക്കായി വാങ്ങി ഈ ദേവാലയം ഇപ്പോൾ കാണുന്ന തരത്തിൽ പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.2003 ൽ തറക്കല്ലിട്ട് പണിയാരംഭിച്ച പള്ളി 2006 ൽ പണി പൂർത്തീകരിച്ച് വെഞ്ചരിപ്പ് നടത്തി.പാലക്കാട് രൂപതക്ക് കീഴിലായി ഉള്ള നൂറ്റി അമ്പതോളം പള്ളികളിലൊന്നാണ് റോമൻ കത്തോലിക്കാ വിഭാഗക്കാരുടെ ഈ സെൻ്റ്: ജോസഫ് പള്ളി.
നാൽപത് കുടുംബങ്ങളിലായി നൂറ്റി എഴുപതോളം അംഗങ്ങളാണ് ഇന്ന് ഈ ഇടവകയിലുള്ളത് തങ്ങളുടെ ഇടയിൽ നിന്ന് അടുത്ത കാലത്തായി അച്ഛൻ പട്ടം സ്വീകരിച്ച് പാലക്കാട് മതബോധന അസിസ്റ്റൻസ് ഡയറക്ടറായ വലിയ വീട്ടിൽ അമലിനെ സഭയുടെയും, ഇടവകയുടെയും അഭിമാനമായാണ് ഇവർ കാണുന്നത്.കഴിഞ്ഞ രണ്ടു വർഷമായി പള്ളിയിലെ വികാരി ജെയിംസ് കാവാലത്തും ,കൈകാരൻമാരായി ഔസേപ്പച്ചൻ, ജെസ്റ്റിൻ എന്നിവരാണുള്ളത്.
വിശ്വാസമൂട്ടിയുറപ്പിച്ച അൻപതു വർഷത്തിൻ്റെ ഓർമ്മകളുമായി 2024 ൽ ഗോൾഡൻ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമിട്ട് ഓഗസ്റ്റ് മാസം വരെയുള്ള സെൻ്റ്: ജോസഫ് പള്ളിയുടെ വാർഷികാഘോഷം ഒരു നാഴികക്കല്ലായി മാറട്ടെ ഇനിയും നൂറ്റാണ്ടുകൾക്കു പറയാനുള്ള ഒരു കഥ യായങ്ങനെ..
- ഷാജി അലനല്ലൂർ -
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads