ജനുവരി 31-- റെയിൽവേ തത്കാൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ഫെബ്രുവരി 11 മുതൽ തിരിച്ചറിയൽ രേഖ കൂടി കൈവശം വയ്ക്കണം[1].
ജനുവരി 31--ഈജിപ്തിലെ കലാപത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളറായി ഉയർന്നു[2].
ജനുവരി 31--ഐസ്ക്രീം പാർലർകേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ [3] .
ജനുവരി 31--പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിൽ ഇപ്പോൾ 110 ആയുധങ്ങളുണ്ടെന്ന് 'വാഷിങ്ടൺ പോസ്റ്റ്' പത്രം റിപ്പോർട്ട് ചെയ്തു [4].
ജനുവരി 31--2ജി സ്പെക്ട്രം ലൈസൻസ് അനുവദിച്ചതിൽ മുൻ ടെലികോം മന്ത്രി എ. രാജയടക്കം ഏഴുപേരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് ശിവരാജ് പാട്ടീൽ കമ്മിറ്റി കണ്ടെത്തി [5].
ജനുവരി 30--ഈജിപ്തിൽ ജനകീയ പ്രക്ഷോഭം മൂലം മരണം 150. പ്രസിഡണ്ട് ഹുസ്നി മുബാറക് പുറത്തുപോവണമെന്നാവശ്യപ്പെട്ട് നാളെ കൈറോയിൽ പത്ത് ലക്ഷം പേർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭകർ.[7].
ജനുവരി 31--അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികളുടെ കാലിൽ റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട സംഭവത്തിൽ ഇന്ത്യ അപലപിച്ചു[8].
ജനുവരി 29--നിർദ്ധിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പ്രദേശത്ത് വനാവകാശ നിയമം പോലും പരിഗണിക്കപ്പെട്ടില്ലെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച് തെളിവെടുക്കാനെത്തിയ സമിതി അധ്യക്ഷൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ[12].
ജനുവരി 27 --ഈജിപ്തിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധസമരം കൂടുതൽ ശക്തമാകുന്നു[20].
ജനുവരി 27 -- രാജ്യവ്യാപകമായി മോട്ടോർവാഹനനിയമത്തിൽ ഭേദഗതി വരുത്തുന്നതിനു വേണ്ടിയുള്ള ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു[21].
ജനുവരി 27--മഹാരാഷ്ട്രയിൽ പനെവാഡിയിലെ സാഗർഡാബയിൽ ഭക്ഷണം കഴിക്കാൻ എത്തിയ നാസിക് ജില്ലയിലെ മൻമാഡിൽ അഡീഷണൽ ജില്ലാ കളക്ടറുടെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രിയിലെ 80,000 ത്തിലധികം വരുന്ന ഗസറ്റഡ് ഓഫീസർമാർ സംസ്ഥാനവ്യാപകമായി പണിമുടക്കുന്നു [24].
ജനുവരി 27--ശ്രീനഗറിൽ ലാൽചൗക്കിലെ ഏകതായാത്രയിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ വിട്ടയച്ചു[25].
ജനുവരി 24-- ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ. എന്നീ ബഹിരാകാശ-പ്രതിരോധ സ്ഥാപനങ്ങളുമായുള്ള വ്യാപാരത്തിന് 12 വർഷമായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി[29].
ജനുവരി 24-- ശ്രീനഗറിലെ ലാൽചൗക്കിൽ റിപ്പബ്ലിക് ദിനത്തിൽദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയ മുതിർന്ന ബി.ജെ.പി. നേതാക്കളായ സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്ലി, അനന്ത്കുമാർ എന്നിവരെ ജമ്മു വിമാനത്താവളത്തിൽ സുരക്ഷാസേന തടഞ്ഞു[30].
ജനുവരി 24-- റഷ്യയിൽ മോസ്കോയിലെ ഡൊമോദെദേവോ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു[31].
ജനുവരി 24--ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ഭീംസെൻ ജോഷി(ചിത്രത്തിൽ)അന്തരിച്ചു. 88 - വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്ന് രാവിലെ 8 മണിക്ക് പൂനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്[36].
ജനുവരി 22- അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിയ്ക്ക് തടസം പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന് മന്ത്രി എ.കെ.ബാലൻ ആരോപിച്ചു[41].
ജനുവരി 22-1924ജനുവരി 21 ന് അന്തരിച്ച റഷ്യൻ വിപ്ലവനേതാവ് ലെനിന്റെ മൃതദേഹം അടക്കം ചെയ്യാൻ റഷ്യൻ സർക്കാർ പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റിലൂടെ ഹിതപരിശോധന നടത്തുന്നു[42].
ജനുവരി 22-കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ (കെ.എസ്.ഇ.ബി) കമ്പനിയാക്കി മാറ്റി സർക്കാർ ഉത്തരവ്.
ജനുവരി 22-ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ ഇന്ന് കർണാടകത്തിൽ ബന്ദ് [43] .
ജനുവരി 21- കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് പ്രഖ്യാപിച്ചു .കലാമണ്ഡലം പൈങ്കുളം രാമചാക്യാർ ഉൾപ്പെടെ നാല് മലയാളികളും ബഹുമതിക്കർഹരായി.
ജനുവരി 21- കേന്ദ്ര സഹമന്ത്രി ഗുരുദാസ് കാമത്തിന് ടെലികോം വകുപ്പിൻറെ അധിക ചുമതല നൽകി.
ജനുവരി 21- ഏതു സമയത്തും രേഖപ്പെടുത്തിയ വോട്ടിൻറെ പ്രിൻറൗട്ട് എടുക്കാൻ കഴിയുന്ന ആധുനിക വോട്ടിങ്ന്ത്രങ്ങൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലാദ്യമായികേരളത്തിൽ ഉപയോഗിക്കും.
ജനുവരി 21- കേരളത്തിൽ രാത്രി തണുപ്പും പകൽ ചുടും കൂടുന്നു . അധികമഴയുണ്ടായിട്ടും പല ഭാഗങ്ങളിലും ഇപ്പോഴേ ജലക്ഷാമം ഉണ്ടാകുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്ന് പ്രശസ്ത കാലാവസ്ഥാ വിദഗ്ദൻ ഡോ.സി.കെ.രാജൻ അഭിപ്രായപ്പെട്ടു.
ജനുവരി 21- സോണിയാ ഗാന്ധി അധ്യക്ഷയായുള്ള ദേശീയ ഉപദേശക സമിതി നിർദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ലിൻറെ ആദ്യ ഭാഗം പുഥത്തിറക്കി.
ജനുവരി 21- മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ രചിച്ച 'സബീബയും രാജാവും' എന്ന നോവൽ ഹോളിവുഡ് സിനിമയാക്കുന്നു[44].
ജനുവരി 21- കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ കുറ്റവിചാരണ നടത്തുവാൻ ഗവർണ്ണർ അനുമതി നൽകി.
ജനുവരി 21- ഓസ്ട്രേലിയൻ മിഷണറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ദാരാസിങിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു[45].
ജനുവരി 20-മാറാട് പരീച്ചന്റകത്ത് പി.പി.കുഞ്ഞിക്കോയ വധക്കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ടി. സുരേഷ് ഉൾപ്പടെയുള്ള ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു [47] .
ജനുവരി 20- അമേരിക്കയിലെ ഏറ്റവും വലിയ ശാസ്ത്ര മത്സരമായ ഇന്റൽ രാജ്യാന്തര ശാസ്ത്ര സാങ്കേതിക മേളയുടെ സെമിഫൈനലിൽ 56 ഇന്ത്യൻ വംശജർ[48].
ജനുവരി 19-അഹമ്മദാബാദിൽകോങ്ഗോ പനി മൂലം ഒരു മലയാളിയടക്കം മൂന്നു മരണം. മൃഗങ്ങളുടെ ദേഹത്തെ ചെള്ളിൽ കാണപ്പെടുന്ന വൈറസ് ഉണ്ടാക്കുന്ന ഈ രോഗം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് [52].
ജനുവരി 19- ബ്രസീലിലെ റിയോ ഡി ജനൈറോയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 727[53].
ജനുവരി 19- വിഴിഞ്ഞം പദ്ധതിയുടെ (ചിത്രത്തിൽ) പ്രഥമ ഘട്ടത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. മൂന്നു ഘട്ടങ്ങളിലായി ലഭിക്കേണ്ടതിന്റെ ആദ്യഘട്ട അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്[54].
ജനുവരി 19- കേന്ദ്രമന്ത്രിസഭാ വികസനം ഇന്ന് (ബുധനാഴ്ച) നടത്തി. കെ.വി തോമസിന് ഭക്ഷ്യ, പൊതുവിതരണവകുപ്പിന്റെയും കെ.സി. വേണുഗോപാലിന് ഊർജവകുപ്പുമാണ് നൽകിയിരിക്കുന്നത് [55].
ജനുവരി 17--ധീരതയ്ക്കുളള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിസ്നി ടി. മുരളി(തൃശ്ശൂര്), വിഷ്ണുദാസ് കെ.(പാലക്കാട്), അനൂപ്, രാജ്നാരായണൻ(ആലപ്പുഴ)എന്നിവർ കേരളത്തിൽനിന്ന് പുരസ്കാരത്തിന് അർഹരായി [65].
ജനുവരി 17--കേരളത്തിൽ 2011ലെ മെഡിക്കൽ-എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കി.ഈ വർഷം മുതൽ എൻജിനിയറിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം യോഗ്യതാ പരീക്ഷയിലെ മാർക്കും പരിഗണിക്കുന്നു [66].
ജനുവരി 16-- ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ദി സോഷ്യൽ നെറ്റ് വർക്കിന്റെ സംഗീത സംവിധാനം നിർവഹിച്ച ട്രന്റ് റെസ്നർ, അറ്റികസ് റോസ് എന്നിവർക്ക് ലഭിച്ചു[68].
ജനുവരി 15-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം610 ആയി . കനത്ത മഴ മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുള്ള ഇവിടെ 6050 പേർക്ക് വീട് നഷ്ടപ്പെടുകയും 7,780 പേർ താത്കാലികമായി ദുരന്തമേഖലയിൽ നിന്ന് പാലായനം ചെയ്തെന്നുമാണ് ഔദ്യോഗിക കണക്ക്[70].
ജനുവരി 15-- കേരളാ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി -18 ന് തുടങ്ങാൻ കോട്ടയത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ശബരിമലയ്ക്കു സമീപമുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഖാചരണം പ്രഖ്യാപിച്ചതിനാലാണ് 17-ന് പ്രഖ്യാപിച്ച കലോത്സവം ഈ ദിവസത്തേക്ക് മാറ്റിയത്[71].
ജനുവരി 15-- വണ്ടിപ്പെരിയാർ പുൽമേട്ടിൽ ജനുവരി-14ന് മകരവിളക്ക് കണ്ടു മടങ്ങിയ അയ്യപ്പഭക്തന്മാരിൽ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം 104. പരുക്കേറ്റവർ 44. മരിച്ചവരിൽ 5 മലയാളികൾ, തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ 66, ഇതിൽ തമിഴ് നാട്ടുകാർ 22, കർണാടകക്കാർ 20, ആന്ധ്രാക്കാർ 15, ഒരു ശ്രീലങ്കക്കാരൻ എന്നിവരുൾപ്പെടുന്നു[72].
ജനുവരി 14-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം500 കവിഞ്ഞു . കനത്ത മഴ മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുള്ള ഇവിടെ 14,000-ത്തോളം പേർ ഭവനരഹിതരുമായിട്ടുണ്ട് [75].
ജനുവരി 14-- ഓഹരി വിപണിയിൽ ക്രമവിരുദ്ധമായി ഇടപാടുകൾ നടത്തിയതിനാൽ അനിൽ അംബാനിയെ 2011 ഡിസംബർ വരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിലക്കി[77].
ജനുവരി 14-- ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ജനുവരി പതിനേഴിന് പ്രഖ്യാപിക്കും. 15 അംഗങ്ങളാണ് ടീമിലുള്ളത്[78].
ജനുവരി 14-- ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയെ (ചിത്രത്തിൽ) മെയ് 1-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും [79].
ജനുവരി 14-- തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് ചുമത്തിയിരിക്കുന്നത് [81].
ജനുവരി 13-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം 348. ദുരന്തം ഏറെ നാശം വിതച്ചത് തെക്ക് പടിഞ്ഞാറൻ ബ്രസീലിലാണ് [82].
ജനുവരി 13-- പാലക്കാട് ജില്ലയിലെ വില്ലേജോഫീസുകൾ 'വില്ലേജ്സ്യൂട്ട്' എന്ന പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർവത്കരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം 15ന് റവന്യുമന്ത്രി കെ.പി.രാജേന്ദ്രൻ നിർവഹിക്കും.പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലാ, താലൂക്ക്, വില്ലേജുകളെ ബന്ധിപ്പിച്ചുകൊണ്ട് പൂർണമായും കമ്പ്യൂട്ടർവത്കരിച്ച 'ഇ-റവന്യുഡിസ്ട്രിക്ട്' സംവിധാനം നടപ്പാക്കുന്ന ആദ്യജില്ലയായി പാലക്കാട് മാറും[83].
ജനുവരി 12--കേരള പി.എസ്.സിയിൽ നിലവിലുള്ള എട്ട് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ മന്ത്രിസഭായോഗം തീരുമാനിച്ചു . തീരുമാനം ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കും [86].
ജനുവരി 12-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 270 പേർ മരിച്ചു. ദുരന്തം ഏറെ നാശം വിതച്ചത് തെക്ക് പടിഞ്ഞാറൻ ബ്രസീലിലാണ്[87].
ജനുവരി 12 - 2011-12 ലെ സംസ്ഥാന വാർഷികപദ്ധതിക്കായി 11030 കോടി രൂപയുടെ അടങ്കലിന് മന്ത്രിസഭ അംഗീകാരം നൽകി.
ജനുവരി 12 - ദാരിദ്യരേഖയ്ക്ക് താഴെയുള്ളവരുടെ സംസ്ഥാന പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേരളത്തിൽ 32 ലക്ഷം കുടുംബങ്ങളാണ് കണക്കെടുപ്പ് പ്രകാരം ദാരിദ്രരേഖയ്ക്ക് താഴെയുള്ളത്[88].